Posts

The sacrifices_യാഗങ്ങൾ

യാഗങ്ങൾ അനേക ദൈവ ഭക്തന്മാരുടെ യാഗങ്ങൾ ദൈവ വചനത്തിൽ രേഖപെടുത്തിയിട്ടുണ്ട്. യാഗങ്ങളെ യുഗങ്ങളുടെ അടിസ്ഥാനത്തിൽ  നാം  മനസിലാക്കുകയാണെങ്കിൽ  1) മനസാക്ഷിയുഗ യാഗങ്ങൾ 2) ന്യായപ്രമാണയുഗ യാഗങ്ങൾ 3) പുതിയ നിയമ യാഗങ്ങൾ എന്നിങ്ങനെ  തിരിക്കാം.  അവയെ ഓരോന്നായി നമുക്ക് നോകാം  1) മനസാക്ഷി യുഗ  യാഗങ്ങൾ ഒരു നിയമവും ഇല്ലാതെ ദൈവത്തിനു വേണ്ടി സ്വന്തം മനസാക്ഷിയിൽ കഴിക്കുന്ന യാഗങ്ങൾ. ചില യാഗങ്ങൾ നമുക്കു നോക്കാം.  a ) സാക്ഷ്യത്തിന്റെ യാഗം ആദ്യത്തെ യാഗം വേദപുസ്തകത്തിൽ കാണാൻ കഴയുന്നത് കയ്യിൻ , ഹാബേൽ യാഗം ആകുന്നു. കയ്യിൻ കൃഷിക്കാരൻ ഹാബേൽ ആട്ടിടയൻ. കയ്യിനിൽ ദൈവം പ്രസാദിച്ചില്ല,ഹാബേലിന്റെ യാഗപീഠത്തിൽ ദൈവം പ്രസാദിച്ചു. എബ്രാ 11:4 ൽ നാം വായിക്കുന്നു ''ഹാബേൽ ഉത്തമമായ യാഗം കഴിച്ചു എന്നാണ്. അതിനാൽ അവനു നീതിമാൻ എന്ന് സാക്ഷ്യം ലഭിച്ചു''.  ''സാക്ഷ്യത്തിന്റെ യാഗം'' ദൈവം അവന്റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു എന്ന് നാം കാണുന്നു. b) ഉടമ്പടിയുടെ യാഗം നോഹയെ കുറിച്ചു ഇങ്ങനെ വായിക്കുന്നു നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചു എന്ന്. ഉല്പത്തി 8:20 ൽ നോഹ ഒരു യാഗം കഴിക്കുന്നതായി കാണുന്നു. ശു...

Breath of Life - Aquila and Priscilla - അക്വീല്ലാ, പ്രിസ്കില്ല

Image
  കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ആ കുടുംബം ദൈവകൃപ വ്യാപാരിച്ച് പരിജ്ഞാനത്തിൽ വളർന്ന്‌ ദൈവനാമ മഹ്വത്തതിനായി  നിലനിൽക്കുന്നു എങ്കിൽ എത്രയോ മനോഹരം. യെഹൂദനായ അക്വീല്ലാ, പ്രിസ്കില്ല കുടുംബത്തെ നമുക്ക് പരിചയപ്പെടാം. ഇറ്റലിയിൽ നിന്നും കൊരിന്ത്യയിൽ എത്തിയ ഈ ദമ്പതികൾ കൂടാരപണി ചെയ്തു അവിടെ തുടർന്നു. ദൈവീക പരിപാടി അനുസരിച്ച് സമാന തൊഴിൽ ചെയ്യുന്നവനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് അവിടെയെത്തി. കൃപയുടെ ശുശ്രൂഷകനായ പൗലോസിനെ അവരോടുകൂടെ താമസിപ്പിച്ച് കൂടാരപ്പണിയും സുവിശേഷവേലയും ഒരുപോലെ മുമ്പോട്ട്‌ നീക്കി. ദൈവാനുഗ്രഹത്താൽ ഈ കുടുംബത്തിൽ തന്നെ ആദ്യ കൊരിന്ത്യ സഭാകൂടിവരവ് തുടങ്ങുവാൻ ഇടയായി. ഒന്നര വർഷത്തോളം ഒരുമിച്ച് പാർത്ത പൗലോസിൽ നിന്ന് ആഴമായ ദൈവീക സത്യങ്ങളും ഉപദേശ വിഷയങ്ങളും പൂർണ്ണമായി പഠിക്കുവാൻ ഈ കുടുംബത്തിന് സാധിച്ചു. എഫെസൊസിലേക്ക് പോയ പൗലോസിനെ അനുഗമിച്ച ഇവർ അവിടെ താമസമാക്കി. അവിടെയും ഒരു സഭാകൂടിവരവ് ഭവനത്തിൽ തുടങ്ങുവാൻ ഇടയായി ( 1 കൊരി 16:9 ). അങ്ങനെ പോകുന്നിടത്ത്‌,  പാർക്കുന്നിടത്തൊക്കെയും സഭാകൂടിവരവുകൾ ഉണ്ടായി. ഇത് ശ്ലാഘനീയമായ വിഷയം തന്നെ... എന്തൊരുത്സാഹം!!! കർത്താവായ യേശുക്രിസ്ത...

Thessalonians Church - തെസ്സലൊനീക്യ സഭ

Image
തെസ്സലൊനീക്യ  സഭ പറക്കമുറ്റികൊണ്ടിരിക്കുന്ന ഒരു പക്ഷികുഞ്ഞിനെ പോലെ വളർന്നു കൊണ്ടിരുന്ന '' തെസ്സലൊനീക്യ  സഭ'' എന്നും പൗലോസിന് സന്തോഷകരമായ ഒരു ഓർമ്മ ആയിരുന്നു. കർത്താവായ യേശുക്രിസ്തുവിനെകുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും, അവർക്കു ഉണ്ടായിരുന്ന വിശ്വാസവും, സ്നേഹവും ഓർക്കുമ്പോൾ പൗലോസ് എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നു  (1 തെസ്സ 1:3,4). പൗലോസ്  തെസ്സലൊനീക്യ സഭയ്ക്ക്  ലേഖനം എഴുതുമ്പോൾ  സഭ  സ്ഥാപിക്കപ്പെട്ടിട്ടു രണ്ടോ മൂന്നോ വർഷം ആയിട്ടുള്ളു. അവർക്കു വിശ്വാസത്തിൽ പക്വത ലഭിക്കേണ്ടതിനും, ക്രിസ്തുവിന്റെ മടങ്ങി വരവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ  മാറേണ്ടുന്നതിനും  കൂടിയാണ്  ഈ ലേഖനം എഴുതിയത്. കാലത്തിന്റെ കണക്കുകളിൽ കേവലം ശൈശവദശയിൽ സഭ ആയിരുന്നു എങ്കിലും ആരോഗ്യകരമായ ഒരു ക്രിസ്‌തീയ സഭയ്ക്കു  വേണ്ടുന്ന  അനേക ഗുണങ്ങൾ നമുക്കു തെസ്സലൊനീക്യ  സഭയിൽ കാണാൻ സാധിക്കും. അവയൊക്കെ ഇന്നും നമുക്ക് ഒരു മാതൃകയാകുന്നു. തെസ്സലൊനീക്യ  സഭയിൽ ഏറെ എന്നെ ആകര്ഷിച്ച ചില സ്വഭാവ സവിശേഷതകൾ നമുക്ക് പരിശോധിക്കാം. 1)  തിരഞ്ഞെടുപ്പിനെ വ്യക്തമായി അറിഞ്ഞ സഭ ...

കൊരിന്തു സഭ - Corinth Church

Image
  കൊരിന്തു സഭ അധാർമ്മികതയുടെ പര്യായമാണ് കൊരിന്തു.  കൊരിന്ത്യരെ പോലെ ജീവിക്കുക എന്ന ചൊല്ല് നാം കേട്ടിട്ടുണ്ടല്ലോ. ഈ സ്ഥിതിയിലിരുന്ന അന്നത്തെ സമൂഹത്തിലെ വിവിധ നിലകളിലുള്ളവരെ ചേർത്ത്  ദൈവകൃപയിൽ രൂപപ്പെട്ടതാണ് കൊരിന്തു സഭ.  പുതിയ നിയമത്തിലെ രണ്ടു ലേഖനങ്ങളിൽകൂടെ ഈ ദൈവ സഭ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു… പ്രവർത്തിക്കുന്നു… സംസാരിക്കുന്നു.  പലകാരണങ്ങളാലും പൗലോസിന് ഏറെ തലവേദന നൽകിയ ആ സഭ ദൈവകൃപയിൽ വളർന്ന് പരിഞ്ജാനം പ്രാപിച്ച  ഒരു സഭയായി ചരിത്രത്തിൽ നിലകൊള്ളുന്നു.  കൊരിന്തുസഭയിലേക്കു ഒരു എത്തിനോട്ടം നമക്ക് നടത്താം. യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് വിളിക്കപ്പെട്ടവരും ,  വിശുദ്ധരെന്നും പറയുന്നുവെങ്കിലും കൊരിന്ത് സഭയിൽ അനേക അയോഗ്യമായ വിഷയങ്ങൾ നടമാടിയിരുന്നു. ഈർഷ്യ, ശാഠ്യം, ഏഷണി, കുശുകുശുപ്, നിഗളം, കലഹം, ദുർനടപ്പ്, വിവാഹമോചനം, വിഗ്രഹാരാധന, സ്ത്രീസ്വാത്രന്ത്ര പ്രസ്ഥാനങ്ങൾ, അയോഗ്യമായി അപ്പ വീഞ്ഞുകളിൽ പങ്കുകൊള്ളൽ എന്നീ അനുചിത രീതികൾ നിലനിന്നിരുന്നു.  കൂടാതെ സഹോദരന്മാർ തമ്മിലുള്ള പ്രയാസങ്ങളുടെ പരിഹാരത്തിനായി അഭക്തരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുക പതിവായിര...

Breath Of Life - Apostle Paul - അപ്പോസ്തലനായ പൗലോസ് എന്നറിയപ്പെടുന്ന ശൗൽ

Image
  അപ്പോസ്തലനായ പൗലോസ് എന്നറിയപ്പെടുന്ന ശൗൽ തർസോസിൽ ജനിച്ച യെഹൂദാ പൗരനും, ബെന്യാമിൻ ഗോത്രക്കാരനും, ഗമാലിയേലിന്റെ കാൽക്കൽ ഇരുന്നു ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ച്‌ പരീശൻ എന്ന നിലയിൽ എരിവോടെ ഭ്രാന്ത് പിടിച്ചു ക്രിസ്താനികളെ ദണ്ഡിപ്പിച്ച ശൗൽ സ്തെഫനോസിന്റെ കൊലയിലും പ്രധാന പങ്ക് വഹിച്ചു.              പീഡകനായ ശൗൽ തന്റെ ഓപ്പറേഷൻ ദമസ്കസുമായി നീങ്ങി തുടങ്ങി എന്നാൽ വലിയവനായ കർത്താവു സുര്യനെ വെല്ലുന്ന പ്രകാശമായി ദർശനം നൽകിയപ്പോൾ നസ്രായനായ യേശുവിനു പൂർണമായി തന്റെ ജീവിതം സമർപ്പിച്ചു. ദൈവീക കാഴ്ചപ്പാട് പ്രാപിച്ച്‌  പരിശുദ്ധാത്മാ പൂർണനായി സ്നാനം ഏറ്റ് യേശു തന്നെ ദൈവ പുത്രൻ എന്ന് പ്രസംഗിച്ചു തുടങ്ങി. ധ്യാന നിരതനായി അറേബിയയിൽ കഴിച്ച കാലങ്ങളിൽ ദൈവഹിതം പൂർണമായി തനിക്ക് വെളിപ്പെട്ടു.             ജനനം മുതൽ തന്നെ വേർതിരിച്ചു ദൈവം തന്റെ പുത്രനെ കുറിച്ചുള്ള സുവിശേഷം ജാതികൾക്കും രാജാക്കന്മാർക്കും ഇസ്രായേൽ  മക്കൾക്കും മുമ്പിൽ വഹിപ്പാൻ തിരഞ്ഞെടുത്ത പാത്രമാകുന്നു എന്നും തന്റെ നാമത്തിനുവേണ്ടി എന്തെല്ലാം കഷ്ടം അനുഭവിക്കേണം എന്നും വെളിപ...

സങ്കീർത്തനങ്ങൾ - Book of Psalms

Image
 സങ്കീർത്തനങ്ങൾ (Book of Psalms) ക്രൈസ്തവ ലോകത്തിൽ ഏറ്റവും അധികം ആളുകൾ വായിക്കുന്ന വേദപുസ്തകത്തിലെ പഴയനിയമ പുസ്തകങ്ങളില്‍ ഒന്നാണ് സങ്കീര്‍ത്തനങ്ങള്‍. ബൈബിളിലെ ക്രമം അനുസരിച്ച്  ഇത് 19-ാം പുസ്തകം ആകുന്നു. ആകെ 150 സങ്കീര്‍ത്തനങ്ങള്‍ ആണ് ഉള്ളതു. നിവര്‍ത്തിയായതും, നിവര്‍ത്തിയാവാന്‍ ഉള്ളതുമായ പ്രവചന വാക്യങ്ങള്‍, ചോദ്യങ്ങൾ, നേര്‍ച്ചകള്‍, കല്പനകള്‍, ദൈവ പ്രവര്‍ത്തികള്‍, ദൈവവചനത്തെ സംബന്ധിച്ച കാര്യങ്ങള്‍, അപേക്ഷകൾ തുടങ്ങിയവയെല്ലാം സങ്കീര്‍ത്തനങ്ങളില്‍ കാണുവാനായി കഴിയും.  ഈ സങ്കീര്‍ത്തനങ്ങളെ അഞ്ച് പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ പുസ്തകവും ദൈവത്തെ മഹത്വപ്പെടുത്തിയാണ് അവസാനിപ്പിക്കുന്നത്.  1-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 1 മുതൽ 41 വരെ  2-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 42 മുതൽ 72 വരെ  3-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 73 മുതൽ 89 വരെ  4-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 90 മുതൽ 106 വരെ  5-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 107 മുതല്‍ 150 വരെ  ഈ അഞ്ചു പുസ്തകങ്ങളെ ചിലര്‍ മോശെയുടെ ആദ്യ അഞ്ച് പുസ്തകങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. അവ തമ്മില്‍ കുറച്ച് സാദൃ...

Psalms 34 - സങ്കീർത്തനങ്ങൾ - 34 Malayalam

 സങ്കീർത്തനങ്ങൾ - 34 ദാവീദ് അബീമേലെക്കി ന്‍റെ  മുൻപിൽ വച്ചു  ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നും അവനെ ആട്ടിയോടിക്കുകയും ചെയ്‌തിട്ടു അവൻ പോകുമ്പോൾ പാടിയ ഒരു സങ്കീർത്തനം (1 Samuel 21:12-15) 1. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്‍റെ സ്തുതി എപ്പോഴും എന്‍റെ നാവിന്മേൽ ഇരിക്കും. 2. എന്‍റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും. 3. എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്‍റെ നാമത്തെ ഉയർത്തുക. 4. ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. 5. അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. 6. ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. 7. യഹോവയുടെ ദൂതൻ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. 8. യഹോവ നല്ലവൻ എന്നു രുചിച്ചറി യു വിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. 9. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്‍റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ. 10. ബാലസിംഹങ്ങളും ഇരകിട്ടാതെ വി...